മുത്തശ്ശി

 

വായനാദിനത്തിൽ ഞാൻ നിങ്ങൾക്കായി എന്റെ ഒരു വായനകുറിപ്പു പരിചയപ്പെടുത്തുകയാണ്.

മുത്തശ്ശി

 ചെറുകാടിന്റെ മുത്തശ്ശി വായിച്ചു തുടങ്ങിയപ്പോൾ, നാണിയിലൂടെ പുരോഗമിക്കുന്ന കഥയിലേയ്ക്ക് ഇറങ്ങിയപ്പോൾ തോന്നിയത് എങ്ങനെ നോവല്‍ 'മുത്തശ്ശി' ആയി എന്നാണ്.   കഥ പറയുന്ന ശക്തമായ കഥാപാത്രം നാണി ടീച്ചര്ആയിരിക്കെ എങ്ങിനെ മുത്തശ്ശിഅതിനുത്തരം ഏറെ വൈകാതെ കിട്ടിത്തുടങ്ങി.  672 ാം താളിൽ വായന അവസാനിച്ചപ്പോൾ 'മുത്തശ്ശി' അല്ലാതെ മറ്റൊരു പേരും നോവലിന് അനുയോജ്യമല്ലെന്ന തിരിച്ചറിവിൽ എത്തി.

   എന്നെ സംബന്ധിച്ച് മുത്തശ്ശി തുടക്കത്തിൽ വെറുമൊരു സ്കൂൾ ആധാരമാക്കിയുളള നോവൽ മാത്രമായിരുന്നുപക്ഷേ വായനയുടെ പല ഘട്ടങ്ങളിലും ഇത് മറ്റു പലതുമാണെന്ന തിരിച്ചറിവുണ്ടായിഅടിമകളായി മാനേജ്മെന്റിനു കീഴിൽ ഞെരിഞ്ഞമരേണ്ടി വന്ന അദ്ധ്യാപക സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന 'മുത്തശ്ശി' ചൂഷിതരായ തൊഴിലാളി വര്ഗ്ഗത്തെ മുഴുവനുമാണ് പ്രതിനിധാനം ചെയ്യുന്നത്പല മാനേജുമെന്റിനു കീഴിലും നാണി ജോലി ചെയ്യുന്നുണ്ടെങ്കിലും സ്വന്തം അവകാശങ്ങൾക്കായി പൊരുതേണ്ടി വരുന്നത് ചുരക്കം ചിലരോടാണ്.. ബ്രിട്ടീഷ് ഇന്ത്യ, കാലഘട്ടത്തിലെ കേരളം, കോണ്ഗ്രസ് - കോണ്ഗ്രസില്നിന്ന് വേറിട്ട ചിന്തയുമായി കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ഉദയം എല്ലാം ചരിത്ര പരമായ ഉത്തരവാദിത്വമായി ചെറുകാട് 'മുത്തശ്ശി'യിലൂടെ പറയാതെ പറയുന്നു.

 സൗന്ദര്യം ഇല്ലാത്തതിനാൽ വിവാഹക്കമ്പോളത്തിൽ പിന്തളളപ്പെടുകയും അതു കൊണ്ടു തന്നെ പഠനം തുടരാൻ ഭാഗ്യം ലഭിയ്ക്കുകയും ചെയ്ത നാണിയുടെയും അവളുടെ മുത്തശ്ശിയുടെയും കഥയാണ് ഇത്പഴയ തലമുറയെ പ്രതിനിദാനം ചെയ്യുന്ന മുത്തശ്ശിയെ, അവരുടെ കടും പിടുത്തങ്ങളെ, താൻ ആര്ജ്ജിച്ചെടുത്ത വിദ്യാഭ്യാസം കൊണ്ട് തിരുത്തിക്കുറിക്കുകയാണ് നാണിപുത്തൻ ആശയങ്ങളെ തഴുകി പഴയകാല അനാചാരങ്ങള്ക്കെതിരെ ശബ്ദമുയര്ത്തുന്ന വീറും വാശിയുമുളള മുത്തശ്ശിയിലേക്കുളള ഒരു പ്രയാണം കൂടിയാണി നോവൽ.

     ക്ലാസിലെ പഠിക്കാൻ മിടുക്കിയായ കുട്ടിയോട് ആണ്കുട്ടികള്ക്ക് പൊതുവെ ഒരു പുച്ഛ മനോഭാവമാണ്അവരുടെ പോരായ്മകളെ കൂരമ്പുകളാക്കാൻ പ്രത്യേക കഴിവാണ് ഇത്തരം പിള്ളേര്ക്ക്പലര്ക്കും കൂരമ്പുകളെ അത്ര നിസ്സാരമായി നേരിടാനാവാറില്ലഎന്നാല്നാണി എന്നെ ഇവിടെ തൊട്ടേ അവളുടെ ആരാധികയാക്കുന്നു.

  "വമ്പത്തിയായ കൊമ്പത്തി"

അത് എന്നെകൊണ്ടാണെന്ന് അറിഞ്ഞിട്ടും ഞാൻ ശുണ്ഠി എടുത്തില്ലപരിഭവിച്ചില്ല മാർക്ക്  കിട്ടത്തക്കവണ്ണം ഞാൻ മനസ്സിരുത്തി പഠിച്ചിരുന്നു അലസന്മാരുടെ നാവിന് നികുതി കെട്ടാൻ എന്നെ കൊണ്ടാവില്ല കോന്ത്രമ്പല്ല് എന്െറ മുഖത്തുളളതാണ്പിന്നെ ഞാനെന്തിന് പരിഭവിക്കണം."  (എന്നെ പോലുളള മൂക്കില്ലാ രാജ്യത്തെ മുറിമൂക്കാന്മാരായ പഠിപ്പിസ്റ്റുകള്ഇത്തരം കൂരമ്പുകള്ക്കെതിരെ എത്ര ശുണ്ഠി എടുത്തിരിക്കുന്നുകൈയ്യേറ്റം വരെ നടത്തിയിരിക്കുന്നുഅവിടെയാണ് നാണി വ്യത്യസ്തയാകുന്നത്).  1957 ല്ഇത്തരം ഒരു കഥാപാത്രത്തെ സൃഷ്ടിച്ച ചെറുകാട് 21-ാം നൂറ്റാണ്ടിനോട് പലതും ഉറക്കെ വിളിച്ചു പറയുകയാണ്.

 വിദ്യാഭ്യാസത്തിന്  - മാറ് മറയ്ക്കുന്നതിന് അങ്ങിനെ അന്നു പെണ്കുട്ടികള്ക്കു നിഷേധിക്കപ്പെട്ട എല്ലാ അവകാശങ്ങള്ക്കുമായി അവള്സ്വന്തം വീട്ടില്നിന്നു തന്നെ പടയൊരുക്കം തുടങ്ങുകയാണ്മരുമക്കത്തായ സമ്പ്രദായത്തിലെ ദുര്വാസനകള്ക്കെതിരെ അവള്മുഖമടച്ച് മൂക്കു പൊത്തി പ്രതിഷേധിക്കുകയാണ്.

 തന്റെ സമ്മതം ചോദിക്കാതെ സമുദായം തന്റെ മേല്അടിച്ചേല്പിച്ച കുട്ടന്നായര്എന്ന ൃദ്ധനെ ഉള്ക്കൊളളാനാവാതെ നാണി സ്വന്തം തറവാട്ടിലേക്ക് തിരിച്ചെത്തുന്നുഅവിടന്നങ്ങോട്ട് ഓരോ കൊളളരുതായ്മകള്ക്കെതിരെയും തലമുറകളായി തുടര്ന്നു വരുന്ന അനാചാരങ്ങള്ക്കെതിരെയും മുത്തശ്ശിയില്തുടങ്ങി ഓരോരുത്തരോടായി പട പൊരുതി അവള്ജയിച്ചു കേറുകയാണ്അതിന്റെ ആദ്യപടിയായി മുസ്ലിയാരുടെ മാനേജ്മെന്റിനു കീഴില്അദ്ധ്യാപക ജോലിയില്പ്രവേശിക്കുന്നുഅവിടെ വിദ്യാഭ്യാസം ഒരു കച്ചവടമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെഒരു നായര്തറവാട്ടില്ജനിച്ചു വളര്ന്ന നാണിക്ക് അറുത്തു മാറ്റാന്എളുപ്പമല്ലാത്ത ചില പരമ്പരാഗത കീഴ്വഴക്കങ്ങള്ഉണ്ടായിരുന്നു എന്ന് കഥാകൃത്ത് ഇടക്കിടെ ബോധ്യപ്പെടുത്തുന്നുണ്ട്മുസ്ലിയാര്ചായക്കു ക്ഷണിക്കുമ്പോള്‍ " ഞാന്മാപ്പിളയുടെ ചായ കുടിക്കില്ല" എന്ന് അവളെ കൊണ്ട് പറയിപ്പിക്കുന്നുത് ശീലിച്ചു പോന്നവയില്നിന്നു പിന്തിരിയാനുളള ബുദ്ധിമുട്ടാണ്.   മനുഷ്യന്മാത്രമേ ഉളളൂ എന്നും നായരും നമ്പൂതിരിയും മുസ്ലിമും എല്ലാം മനുഷ്യനു മുന്നിലെ പുറന്തോടുകളാണെന്നും നാണി തിരിച്ചറിയുന്നുണ്ട്.  

    " വയറിനു വിശപ്പു പോലെ ബുദ്ധിക്കും ഒരു വിശപ്പുണ്ടെന്നും അതു മാറാന്വിജ്ഞാന പ്രദങ്ങളായ പുസ്തകങ്ങളും പത്രങ്ങളും വായിക്കണമെന്നും വായനശാലകളെ വളര്ത്തണമെന്നും " പറയുന്ന ഗോപാലനെ പോലുളളവരും 'മുത്തശ്ശി ' യുടെജീവനാഡിയാണ്വായനശാല ഉടലെടുക്കുന്നതോടു കൂടി ഒരു ഗ്രാമാന്തരീക്ഷം തന്നെ മാറുകയാണ്കുളക്കടവുകളിലെ നുണക്കൂട്ടങ്ങളുടെ നാമ്പുകള്നുളളിക്കളയാനും പകരം ഇന്ദുലേഖയും സൂരി നമ്പൂതിരപ്പാടും മാര്ത്താണ്ഡവര്മ്മയുമെല്ലാം നിരൂപണത്തിനു വിധേയമാവുകയാണ്.

 പ്രധാനാദ്ധ്യാപകനായി, രാഷ്ട്രീയം വിദ്യാലയത്തിന് പുറത്ത്  എന്ന് പറഞ്ഞ രാഘവന്മാസ്റ്റര്ആരായിരുന്നു എന്ന് തിരിച്ചറിഞ്ഞ നാണി ടീച്ചര്ചോദിക്കുന്ന ചോദ്യവും ഉത്തരവും ഇതിലെ എന്റെ പ്രിയപ്പെട്ട വരികളാവുന്നു.

" കമ്മ്യൂണിസ്റ്റുകാരനായിട്ട് ഗീതയിലെന്താ ഇത്ര കമ്പം ? "

 " കമ്മ്യൂണിസ്റ്റുകാര്ക്ക് ഗീത കയ്ക്കോഗീത  ഒന്നാന്തരമൊരു തത്വശാസ്ത്രവും മഹാകാവ്യവുമാണ്ഗീത ത്യാഗത്തിന്റെയും വീര്യത്തിന്റെയും നിസ്വാര്ത്ഥതയുടെയും എല്ലാം സന്ദേശം വഹിക്കുന്നുഅക്കാലത്തെ ഇന്ത്യയിലെ പൊളിറ്റിക്സും അതിലുണ്ട്ഭക്തികൊണ്ടൊന്നും വായിച്ചിരുന്നതല്ല.  "

  കമ്മ്യൂണിസ്റ്റ് ആയതിന്റെ പേരില്എല്ലാവരെയും പിടിച്ച് ജയിലിലിടുക, വീടുകള്തോറും കയറിയിറങ്ങി സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി അയമ്മുവിന്റെ നിയന്ത്രണത്തില്പോലീസും കോണ്ഗ്രസും അഴിഞ്ഞാടുന്ന ബ്രിട്ടീഷ് ഭരണത്തെ കവച്ചു വെക്കുന്ന ഭരണംരാജ്യമാകെ വെളിച്ചം വീശേണ്ട അദ്ധ്യാപകരുടെ കരളിലാണ് ഭരണാധികാരികള്അടിമത്തം നിറയ്ക്കുന്നതോര്ത്ത് പരിതപിയ്ക്കുന്ന നാണിടീച്ചര്‍.  കമ്മ്യൂണിസത്തെ എതിര്ക്കാന്നേരിനെ എതിര്ക്കാന്അവസാനം മുത്തശ്ശിയെ ജയിലിലേറ്റുന്ന ഭരണകൂടം.

അന്നത്തെ രാഷ്ട്രീയാന്തരീക്ഷം ചെറിയ തോതിലെങ്കിലും ചെറുകാട് പറഞ്ഞു വെയ്ക്കുന്നു.

 ബാലന്എവിടെയാണെന്ന് ചോദിച്ച് പോലീസുകാര്കൈയ്യേറ്റം ചെയ്യാന്ശ്രമിച്ചാല്സത്യം പറയുമോ എന്ന ചോദ്യം കേട്ട മുത്തശ്ശി

 " പറയില്ലനൊന്തു വിളിച്ചു പെറാന്ധൈര്യമുളള ഒരു പെണ്ണ് ഒന്നുറച്ചാല്ഒറച്ചതു തന്നെയാണ്."

 " ഒരഭിപ്രായം ഉണ്ടാവാന്പാടില്ല എന്നു പറയുന്നത് കഷ്ടമാണ്നിങ്ങള്കോണ്ഗ്രസാണെങ്കില്ഞാന്കമ്മ്യൂണിസ്റ്റാണ്അതിന്റെ പേരില്ഒരാളെ ഉദ്യോഗത്തില്നിന്നും സസ്പെന്ഡ് ചെയ്യുന്നത് അന്യായമാണ്. " 

ഇത്തരം ജീവസുറ്റ അനേകം സംഭാഷണങ്ങളാൽ സംപുഷ്ടമാണ് മുത്തശ്ശി.....

  അധ്യാപക വര്ഗത്തിന്റെ മുഴുവനും ശോഭനമായ ഒരു ഭാവിയ്ക്കു വേണ്ടിയുളള സമരത്തിനു മുന്നില്‍‍ സ്വന്തം ജീവിതം നിസ്സാരമാക്കിയ നാണി, പുതുമയെ ഉള്ക്കൊണ്ട മുത്തശ്ശി, രാഘവന്മാസ്റ്റര്‍, അബൂബക്കര്എന്ന വിദ്യാര്ത്ഥി, ചാത്തു നായര്‍, കേശവ മേനോന്‍ , ബാലന്‍,ഇവരെല്ലാം  ചേര്ന്ന് നടുവട്ടം ഹയര്എലിമെന്ററി സ്കൂളിനെ നാടിന്റെ മാറിലെ തിളങ്ങുന്ന മുത്തുമാലയാക്കി മാറ്റി ഒരു പുതുലോകം സൃഷ്ടിക്കുകയാണ്.

 നാണിയുടെ ഭാഷയില്‍,   "പഴമയും പുതുമയും തമ്മില്‍, കാട്ടാളത്തവും സംസ്കാരവും തമ്മില്പഴമയും പാരമ്പര്യവും തമ്മിലുളള സമരം നടക്കുകയാണ്പഴമയും പാരമ്പര്യവും കാര്യസ്ഥനും മുത്തശ്ശിയും ഒരു ചേരിയിലും പുതുമയും സംസ്കാരവും  അമ്മാവനും അമ്മയും ബാലനും ഞാനും   മറുചേരിയിലുമാണ്.  "

 ആത്യന്തികമായ വിജയം പുതുമയുെടെ സംസ്കാരത്തിനാണെന്ന് ചെറുകാട് അടിവരയിടുന്നുമനുഷ്യനെ സ്നേഹിക്കുന്ന, വിദ്യാലയങ്ങളെ സ്നേഹിക്കുന്ന, കുട്ടികളെ സ്നേഹിക്കുന്ന ആര്ക്കും ഇത് വായിക്കാവുന്നതാണ്.  

Ms. Mini. V. K, Asst. Prof. of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna

 

 

Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices