Posts

  നിറം മങ്ങിയ തുടക്കം  2026 മെയ്‌ 18നാണ് നിരവധി ദിവസത്തെ തെരെഞ്ഞെടുപ്പാനന്തര  ആഭ്യന്തര നാടകങ്ങൾക്ക് ശേഷം പതിനാറാം നിയമസഭയിലെ മുഖ്യമന്ത്രിയായി ശ്രീ വി ഡി സതീശൻ അഥവാ വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. 10 വർഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് വലിയ ഭൂരിപക്ഷത്തോടുകൂടിയാണ് ഐക്യ ജനാതിപത്യ മുന്നണി കേരളത്തിൽ ഭരണം പിടിച്ചത്. വിജയത്തിന്റെ ആഹ്ലാദ പ്രകടനം പൂർത്തിയാക്കും മുമ്പ് മുഖ്യമന്ത്രി മോഹികളും ഗ്രൂപ്പ്‌ മാനേജർമാരും ഡൽഹിയിൽ തമ്പടിച്ചു. കോൺഗ്രസ്‌ ദേശീയ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയും നിലവിലെ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ഡൽഹിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കരുക്കൾ നീക്കിയപ്പോൾ കേരളത്തിന്റെ തെരുവുകളിൽ ജനാതിപത്യത്തിന്റെ സൗന്ദര്യം പല രീതിയിലും പ്രകടമായി. ഒടുവിൽ ആ സ്ഥാനം നിലവിൽ പ്രതിപക്ഷ നേതാവും പറവൂർ എം എൽ എയും ആയ വി ഡി സതീശന് ലഭിച്ചു. 10 വർഷത്തെ ഇടവേളക്ക് ശേഷം വൻ വിജയത്തോടെ തിരിച്ചു വരുന്ന യു ഡി എഫ്, 5 വർഷം പ്രതിപക്ഷത്തെ നയിച്ച് തെരഞ്ഞെടുപ്പ് ഘട്ടത്തിലെ പ്രവചനങ്ങൾ എല്ലാം ശരിയാക്കിയ- അണികളുടെ തെരുവിലെ ആവശ്യം പരിഗണിച്ച് ഡൽഹിയിലെ കമാൻഡറുടെ തീരുമ...
Image
  ഓർമ്മകളിൽ    വിഎസ്   ' കണ്ണേ കരളേ വിഎസ്സേ '   എന്ന മുദ്രാവാക്യമായിരിക്കും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ കുറിച്ച് ഏതൊരു മലയാളിയുടെയും മനസ്സിൽ തെളിയുന്ന ആദ്യ വാചകം . ഇടതുപക്ഷ അനുഭാവികളിലുപരി ഒരുവിധം മലയാളികളെല്ലാം   ആ മുദ്രാവാക്യം ഓർമ്മയിൽ എന്നും സൂക്ഷിക്കും . വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് എത്രമേൽ ജനകീയനായിരുന്നുവെന്ന് ഈ ഒരൊറ്റ മുദ്രാവാക്യം തന്നെ ഉറക്കെപ്പറയുന്നുണ്ട് . പുന്നപ്ര പോരാളി , കേരളത്തിൻ്റെ സമരസൂര്യൻ എന്ന് തുടങ്ങി നിരവധി വിശേഷണങ്ങൾ പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നും വിഎസിനെ ലഭിച്ചിട്ടുണ്ടെങ്കിലും ' അച്ചുമാമൻ ' എന്ന വിളിപ്പേരാണ് കൂടുതൽ   ജനകീയമായത് . ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആരാണെന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ ആളുകൾ നൽകിയേക്കാവുന്ന ഒറ്റവാക്കിലെ ഉത്തരമാണ് വിഎസ് .   കേരളത്തിൻറെ പന്ത്രണ്ടാം നിയമസഭയിൽ ഇരുപതാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിഎസ് മുഖ്യമന്ത്രി എന്ന നിലയിലും വളരെ ജനകീയനായിരുന്നു . പ്രതിപക്ഷ നായകനായി നിയമസഭയിലിരിക്കെ എതിർക്...
  ഓണം  ഓണത്തിന് പൂക്കളും ഇടുക അത്തം മുതൽ 10 വരെ മാത്രമായിരുന്നില്ല. രാമായണമാസം ആരംഭത്തോടു കൂടെ മുറ്റത്തെ ചാണകം മെഴുകിയ മണ്ണുകൊണ്ട് കെട്ടിയുയർത്തിയ തിണ്ണുകളിൽ പലവർണ്ണ പൂക്കൾ നിരത്തിവയ്ക്കും. വീടുകളിൽ പശുക്കളെ വളർത്താത്തവർ വഴിയെ പോകുന്ന പശുവിന്റെ ചാണകം എടുത്തു സൂക്ഷിച്ചു വയ്ക്കും ഒരു മാസത്തേക്ക് മുറ്റം മെഴുകാൻ. തറവാട്ട് വീടുകളിൽ രാമായണം വായന പ്രായമായവരുടെ ഉത്തരവാദിത്വം ആയിരുന്നെങ്കിൽ പൂവിടുക മുറ്റം മെഴുകുക ചെറുപ്പക്കാരുടെ ദൗത്യം ആയിരുന്നു. കർക്കിടകം പിറന്നാൾ ഇരുട്ടും തോരാമഴയും ഉറ്റ തോഴരായി മാറും. പള്ളിക്കൂടത്തിലേക്ക് പോകുന്നതിനു മുൻപായി മുറ്റത്ത് കിട്ടുന്ന പവിഴമല്ലി തുളസി മഞ്ഞളി ശീമക്കുന്നയുടെ ഇല മത്തൻപൂവ് മുക്കുറ്റി ചെമ്പരത്തി എന്നുവേണ്ട കിട്ടാവുന്നതിൽ വച്ച് എല്ലാ നിറങ്ങളും മുറ്റങ്ങളിൽ സ്ഥാനം പിടിക്കും. എല്ലാവരുടെ വീടുകളിലും പൂക്കൾ സുഭിക്ഷമായിരുന്നു. ഓരോ ദിവസവും രാവിലെ പൂക്കളമിടുമ്പോഴും വൈകിട്ടത്തേക്ക് അത് മഴയിൽ ഒലിച്ചു പോകരുതേ എന്ന പ്രാർത്ഥനയോടെ ആയിരിക്കും. ചില ദിവസങ്ങളിൽ ഓലക്കുട ചൂടി കൊടുത്തിട്ടുമുണ്ട്.   സ്കൂളുകളിലെ പൂക്കള മത്സരത്തിനേക്കാൾ വലിയ മത്സരങ്ങളാണ് അയൽ വീട...
  മത്സരം നിങ്ങളോടാണ്   " അവനെ നോക്ക് ... ഈ പ്രായത്തിൽ തന്നെ നല്ല ജോലിയാണ് ." ഒരു കുടുംബസംഗമത്തിനിടയിൽ ഒരു അമ്മ തന്റെ മകനോട് പറഞ്ഞ വാക്കുകളാണിത് . ആ നിമിഷം മകൻ ഒന്നും പറഞ്ഞില്ല . ചിരിച്ചുകൊണ്ട് അവിടെ നിന്ന് മാറി . പക്ഷേ ആ വാക്കുകൾ അവന്റെ മനസ്സിൽ ദിവസങ്ങളോളം മുഴങ്ങിക്കൊണ്ടിരുന്നു . അവൻ സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയില്ല . പകരം , മറ്റുള്ളവരുടെ ജീവിതവുമായി തന്റെ ജീവിതം താരതമ്യം ചെയ്യാൻ തുടങ്ങി . ഇത് അവന്റെ മാത്രം കഥയല്ല . നമ്മളിൽ പലരുടെയും കഥയാണ് . ഇന്ന് സോഷ്യൽ മീഡിയ തുറന്നാൽ ഒരാൾ വിദേശയാത്രയിലാണ് . മറ്റൊരാൾ പുതിയ കാർ വാങ്ങിയിരിക്കുന്നു . മറ്റൊരാൾക്ക് സ്വപ്ന ജോലി കിട്ടിയിരിക്കുന്നു . മറ്റൊരാളുടെ വിവാഹം , മറ്റൊരാളുടെ വീട് , മറ്റൊരാളുടെ വിജയം . ഇതെല്ലാം കാണുമ്പോൾ അറിയാതെ തന്നെ ഒരു ചോദ്യം മനസ്സിൽ ഉയരും . " ഞാൻ മാത്രം എന്തുകൊണ്ട് പിന്നിലായി ?" പക്ഷേ നമ്മൾ കാണുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് . അവർ നേരിട്ട കഷ്ടപ്പാടുകളും ഉറക്കമില്ലാത്ത രാത്രികളും ന...