Posts

  ഉയർന്നു പറക്കുന്ന പാറ്റകൾ   വർത്തമാന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവവികാസമാണ് ജെൻസി തലമുറയുടെ കോക്രോച്ച് ജനത പാർട്ടി മുന്നേറ്റം . ചിലർ ഇതിനെ അരാഷ്ട്രീയ മുന്നേറ്റം എന്ന് വിശേഷിപ്പിക്കുമ്പോഴും വ്യക്തമായ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെയാണ് ഈ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് എന്ന് ഏതൊരു സാധാരണ പൗരനും മനസ്സിലാക്കാവുന്നതേയുള്ളൂ . കേവലം യുവാക്കളുടെ കൂട്ടായ്മയോ സംഘടനയോ ആയി മാത്രം ഇതിനെ ചുരുക്കി കാണുന്നത് ഒരു തലമുറയോടുള്ള വിയോജിപ്പായി മാത്രമേ കാണാൻ കഴിയൂ . നീതിന്യായ വ്യവസ്ഥയുടെ അമരത്തിരുന്ന ഒരാളുടെ വികലമായ പദപ്രയോഗത്തിന്റെ സൃഷ്ടി മാത്രമല്ല കോക്രോച്ച് മുന്നേറ്റം . കാലങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന ജനവിരുദ്ധ വരേണ്യ - ഫാസിസ്റ്റ് രാഷ്ട്രീയ വ്യവസ്ഥിതിക്കെതിരായ വിപ്ലവ ആഹ്വാനമാണിതെന്ന് നിസ്സംശയം പറയാൻ കഴിയും . ലോകത്തെ ഫാസിസ്റ്റ് ഭരണകർത്താക്കളുടെയെല്ലാം ചരിത്രം പരിശോധിച്ചാൽ ബോധ്യപ്പെടുന്ന ഒരു പൊതുവായ കാര്യം അവരെല്ലാം ഇല്ലാതായത് അല്ലെങ്കിൽ അത്തരം ഭരണകൂടങ്ങളെല്ലാം തകർന്നത് വിപ്ല...
  The AI Advantage: Bridging the Gap Between Study and Success Artificial Intelligence is not fiction anymore, it has never been an experience of any science, but simply a delivery mechanism that you use the best multipurpose tool as ever. While the dialogue is largely around job replacement via automation, AI's greatest power is to be a "cognitive multiplying machine". Be it for a student exploring intricate theories or a professional managing high-stake commitment, the efficient use of AI is what can level the playing field between effort and impact. The most powerful application of AI within academia is not to cheat at writing, but as a stimulus towards deep learning. Socratic questioning goes beyond simple prompts to build a higher level of understanding where instead of getting an answer from AI, you ask it to critique your understanding. It also is skilled at synthesis, meaning that you can input lengthy research papers and have it summarized them while finding...
  കാളിയിലെ പെണ്ണ്   അശ്വതി ശ്രീകാന്തിന്റെ കാളി നിറയെ പെണ്ണുങ്ങളാണ് , അതുകൊണ്ടുതന്നെ സ്വന്തം അമ്മയോ അയൽവക്കത്തെ ചേച്ചിയോ കൂടെ പഠിച്ചവരോ ബസ്സിലോ റോഡിലോ കണ്ടു മുട്ടുന്നവരോ ആയ ആരെയെങ്കിലും ഒക്കെ കാളിയിൽ കാണാനാവും .   പുതുമയുള്ളതൊന്നുമില്ല , പെണ്ണുങ്ങളുടെ മോഹങ്ങളെ മോഹഭംഗങ്ങളെ പതർച്ചകളെ നിരാശകളെ അങ്ങനെ എല്ലാമെല്ലാം ഒട്ടൊരു കവിത തുടിക്കുന്ന ഭാഷയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു അത്രതന്നെ ! അഥവാ അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ദുരിതങ്ങളിലും ദുരന്തങ്ങളിലും ഭൂമിയിലെ സകല പെണ്ണുങ്ങളും ഐക്യപ്പെടുന്നു എന്ന് കാളി വിളിച്ചുപറയുന്നുണ്ട് .   കാളിയിലെ 9 കഥകൾക്കും വല്ലാത്തൊരു ജീവനുണ്ട് അത് ഇടയ്ക്കിടക്ക് വായിക്കാൻ പ്രേരിപ്പിക്കുകയും , ഒടുവിൽ നെടുവീർപ്പിട്ടിരുത്തുകയും ചെയ്യും തീർച്ച .   കാളിയിൽ ഏറ്റവും പ്രിയപ്പെട്ട കഥയെക്കുറിച്ച് പറയാം. കൊകൂൺ മുതൽ ആകാശം വരെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ് . അന്നൊരു ശനിയാഴ്‌ചയും നേരം നാലുമണിയുമായിരുന്നു. പെയ്യുമെന്ന് തോന്നിച്ചൊരു മഴ വഴിമാറിപ്പോയ ആശ്വാസ ത്തിൽ ആനിയമ്മ പാതി ഉണങ്ങിയ തുണികൾ വീണ്ടും വിരി ക്കാൻ പിൻവശത്തെ മുറ്റത്തേക്ക് ഇ...