പേനയുടെ നിശ്ശബ്ദം എന്റെ പേനയുടെ അഗ്രത്ത് ഒരു നിശ്ശബ്ദം വന്ന് ഇരിക്കാറുണ്ട്. കാരണം, വരികൾ കൽപ്പനയുടെ വാക്കുകളിൽ വിരിയുന്ന പൂക്കളല്ല മറിച്ച് ഹൃദയത്തിന്റെ അനുവാദമാണ്. അക്ഷരങ്ങൾ ആജ്ഞയുടെ ചങ്ങലയിൽ പിറക്കുന്നവയല്ല മറിച്ച് അവ ഓർമ്മകളുടെ ഈർപ്പത്തിൽ മുളച്ച്, അനുഭവങ്ങളുടെ വെളിച്ചത്തിൽ പൂക്കുന്ന കാലാതീതമായ പൂക്കളാണ്. എഴുത്തുകാരനെ എഴുതാൻ നിർബന്ധിക്കാം, പക്ഷേ, അവന്റെ ആത്മാവിനെ ഒരു വരിയിലേക്ക് ഇറക്കിവിടാൻ ആർക്കും കഴിയില്ല. കാരണം, വരികൾക്ക് സമയത്തിന്റെ സ്വന്തം ഘടികാരമുണ്ട്. ഹൃദയം നിറയുന്ന നിമിഷത്തിൽ മാത്രം അവ വാക്കുകളുടെ വേഷം ധരിക്കും. പുഴയോട് "ഇപ്പോൾ ഒഴുകൂ" എന്ന് പറയാനാകുമോ? കാറ്റിനോട് "ഇപ്പോൾ വീശൂ" എന്ന് കല്പിക്കാനാകുമോ? അങ്ങനെ തന്നെയാണ് വരികളും. അത് വിളിച്ചാൽ വരുന്നതല്ല, വേദനയുടെ വിരൽത്തുമ്പിലും, സന്തോഷത്തിന്റെ മിഴിനീരിലും, മൗനത്തിന്റെ ആഴങ്ങളിലും സ്വയം ജനിക്കുന്ന ഒരു വെളിച്ചമാണ്. അതുകൊണ്ട്, എന്നോട് "എഴുതൂ" എന്ന് പറയരുത്. പകരം, എന്റെ മൗനത്തെ കേൾക്കൂ. ഒരുപക്ഷേ, ആ നിശ്ശബ്ദത്തിന്റെ ഗർഭത്തിൽ ജനിക്കാൻ കാത്തിരിക്കുന്ന ഒരു മഹാകാവ്യം ഉറങ്ങിക്കിടക്കുന്നുണ്ടാവാം. Irshad. K Ass...
Posts
- Get link
- X
- Other Apps
സിൻക്രോണിസിറ്റി: യാദൃശ്ചികതകൾക്ക് പിന്നിൽ അദൃശ്യമായ നിയമങ്ങളുണ്ടോ? വളരെക്കാലമായി കാണാത്ത, അല്ലെങ്കിൽ ഓർമ്മയിൽ പോലുമില്ലാതിരുന്ന ഒരു പഴയ കൂട്ടുകാരനെക്കുറിച്ച് നിങ്ങൾ പെട്ടെന്ന് ഒരു രാവിലെ ചിന്തിക്കുന്നു; അന്ന് വൈകുന്നേരം ബസ് സ്റ്റാൻഡിൽ വെച്ചോ വഴിയിൽ വെച്ചോ തികച്ചും യാദൃശ്ചികമായി നിങ്ങൾ അവനെ കണ്ടുമുട്ടുന്നു! അല്ലെങ്കിൽ തികച്ചും അപരിചിതമായ പുതിയൊരു വാക്ക് നിങ്ങൾ ഒരു പുസ്തകത്തിൽ വായിക്കുന്നു; അത്ഭുതമെന്നു പറയട്ടെ, അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അതേ വാക്ക് റേഡിയോയിലും ടിവിയിലും സുഹൃത്തുക്കളുടെ സംഭാഷണങ്ങളിലുമെല്ലാം വീണ്ടും വീണ്ടും കേൾക്കുന്നു. നമ്മുടെയെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. അന്നേരം നമ്മൾ അത്ഭുതത്തോടെ ചിന്തിക്കും. "ഇതൊരു കേവല യാദൃശ്ചികത മാത്രമാണോ, അതോ ഇതിന് പിന്നിൽ ഭൗതികശാസ്ത്രത്തിന് അറിയാത്ത ഏതോ അദൃശ്യമായ കൈകൾ പ്രവർത്തിക്കുന്നുണ്ടോ?" നമ്മൾ സാധാരണയായി ഇതിനെ "ആകസ്മികത" അല്ലെങ്കിൽ "ദൈവാധീനം" എന്നൊക്കെ വിളിച്ച് തള്ളിക്കളയാറാണ് പതിവ്. എന്നാൽ ഇത്തരം വിചിത്രമായ ഒത്തുചേരലുകൾക്ക് പിന്നിൽ ഗണിതശാസ്ത്രവും, മനോവൈജ്ഞാനികവും, ...
- Get link
- X
- Other Apps
പ്രിയപ്പെട്ടോന്റെ ഉപ്പാക്ക് ഫുട്ബോൾ എന്നാൽ ആവറേജ് മലപ്പുറക്കാരൻ കണക്കെ ഹരമായിരുന്നു , സന്തോഷമായിരുന്നു , വാക്കുകൾക്കതീതമായ മറ്റെന്തൊക്കെയോ ആയിരുന്നു . ഈ ലാസ്റ്റ് ISL കാലമാണ് ഉപ്പ അവസാനമായി ആഘോഷമാക്കിയത് … അതും ഫൈനൽ എത്തുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഉപ്പ പോയി . ഉപ്പ അസ്തമിച്ച ശേഷമുള്ള ആദ്യ ലോക കപ്പ് ! ഫുട്ബോൾ ന്റെ എബിസിഡി അറിയാത്ത ഉപ്പാന്റെ ഈ മരുമോൾക്ക് ആകെയുള്ള ഫുട്ബോൾ ബന്ധം എന്നു പറയുന്നത് , വൈഫൈ കണക്ട് ചെയ്തതിൽ പിന്നെ ടിവി ഓണാക്കൽ ബാലികേറാ മലയായി പോയതിനാൽ ഉപ്പാക്ക് വേണ്ടി ടിവി ഓൺ ചെയ്തു കൊടുക്കുക എന്നുള്ളതായിരുന്നു . ISL കാലത്ത് , കളിയുള്ള ഓരോ ദിവസവും ഒരു ചടങ്ങെന്ന പോലെ ഓർമിപ്പിക്കും നൂറോ ടിവി ഓണാക്കി വെക്കട്ടൊന്ന് … മഗ്‌രിബ് നിസ്‌കാരോം ഓത്തും തീർത്തു വരുമ്പോഴേക്ക് ടിവി ഓൺ ചെയ്ത് ചാനൽ സെറ്റ് ആക്കി സൗണ്ട് കുറച്ചു വച്ചിരിക്കും … ഉപ്പ ഒരുങ്ങിയങ്ങനെ വന്നിരിക്കും കൂടെ വൈകുന്നേരത്തെ ഇത്തിരി മാത്രം ചൂട് തങ്ങി നിൽക്കുന്ന വലിയ കപ്പ് ചായയും , കൊറിക്...