Three Births, Three Stories: The Memories My Body Never Forgot I have three children, and each of their births carries a different story. Yet all three live in my memory in the same way—heavy, unsettling, often returning without invitation. Even now, they replay in my mind unconsciously, bringing nausea to my thoughts. Today, I decided to let them out—to spill them onto words—and finally stop these memories from jerking me awake inside. My first delivery happened on the 29th day of Ramadan. That day, my family had planned a large iftar feast at home. Early in the morning, before Subh prayer, I woke up with an urge to urinate. I went to the toilet, passed urine, and returned to sleep. After half an hour, I woke again with the same urge—but this time, no urine came, though I still felt the need to sit in the closet. This kept repeating. When my family woke up for suhoor, my mother noticed something was wrong. After listening to me, she called my aunt. They decided we should g...
Posts
- Get link
- X
- Other Apps
മക്കളെ സുഹൃത്തുക്കളാക്കാം സ്വന്തം മക്കൾ ഒരു പ്രായം കടന്നുകഴിഞ്ഞാൽ, അവരെ കർശനമായ മാതാപിതൃത്വത്തിന്റെ ചട്ടക്കൂടിൽ മാത്രം ഒതുക്കുന്നതിലേക്കാൾ, സുഹൃത്തുക്കളായി കാണുന്നതാണ് ഏറ്റവും നല്ലത്. അധികാരവും ഭയവും നിറഞ്ഞ ബന്ധത്തിന് പകരം, വിശ്വാസവും തുറന്ന മനസ്സും നിറഞ്ഞ ഒരു ബന്ധം. അത്തരമൊരു ബന്ധമാണ് മക്കളുടെ മനസ്സിലേക്ക് നമുക്ക് പ്രവേശിക്കാനുള്ള യഥാർത്ഥ വാതിൽ തുറക്കുന്നത്. നമ്മുടെ മക്കൾ നമ്മളെ സുഹൃത്തുക്കളായി കാണുമ്പോൾ, കളിചിരികളിലും ജീവിതത്തിലെ ചെറിയ വലിയ എല്ലാ കാര്യങ്ങളിലും നമ്മൾ അവരെ ഉൾപ്പെടുത്തുമ്പോൾ, അതിനുള്ള സന്തോഷം വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല.അങ്ങനെ വീട്ടിൽ ഒരു സംഭാഷണ സംസ്കാരം വളരുന്നു. പ്രശ്നങ്ങൾ ഒളിപ്പിക്കേണ്ടതില്ല, ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെടേണ്ടതില്ല എന്നൊരു സുരക്ഷിതബോധം കുട്ടികൾക്ക് ലഭിക്കുന്നു. അത്തരമൊരു തുറന്ന സ്വഭാവം മാതാപിതാക്കൾ കാണിച്ചാൽ, ജീവിതത്തിൽ ഏതുഘട്ടത്തിലും മക്കൾ നമ്മളെ തന്നെ തേടി എത്തും. നമ്മൾ വിളിച്ചു വരുത്തേണ്ടതില്ല; അവർ സ്വയം അടുത്ത് വന്ന് പറയാൻ പഠിക്കും. ഇത് വെറും മക്കളുമായുള്ള ബന്ധത്തിൽ മാത്രമല്ല, കുടുംബത്തിലേക്ക് കടന്നുവരുന്ന മരുമക്കളോടും, ചുറ്റുമുള്ള കുട്...
- Get link
- X
- Other Apps
പിന്നിൽ ഒരാൾ ഇത് ഒരു കഥയല്ല. ഇതു മൂന്ന് വർഷം മുമ്പ് എന്റെ ജീവിതത്തിൽ നടന്ന സംഭവമാണ്. അന്ന് ഒരു രാത്രി, ഞാൻ ഒരു സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊണ്ട് വരാൻ വീട്ടിൽ നിന്നും കോഴിക്കോട് ടൗൺ ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു. റോഡിൽ അധികം തിരക്കില്ല. സ്ട്രീറ്റ് ലൈറ്റുകളുടെ മങ്ങിയ വെളിച്ചം മാത്രം. അപ്പോഴാണ് റോഡരികിൽ തലയിൽ കെട്ടുള്ള വെള്ള മുണ്ടും ഷർട്ടും ധരിച്ച പ്രായമായ ഒരു മനുഷ്യൻ ( പള്ളിയിലെ മുസ്ലിയാർ) ബൈക്കിന് കൈ കാണിച്ചത്. കയ്യിൽ ഒരു മുഷിഞ്ഞ സഞ്ചിയും കുടയും. ക്ഷീണിച്ച മുഖം. സാധാരണ ഞാൻ വഴിയിൽ നിന്ന് ആരെയും കയറ്റാറില്ല. പക്ഷേ അന്ന് ഒരുപാട് വൈകിയ സമയം, ഇനി ബസ്സ് ഒന്നും ആ റൂട്ടിൽ വരാനില്ല .. എന്തോ ഒരു തോന്നൽ. ഞാൻ ബൈക്ക് നിർത്തി. അയാൾ പിന്നിൽ കയറി. വണ്ടി മുന്നോട്ട് നീങ്ങി. യാത്രക്കിടെ അയാൾ സംസാരിച്ചു. കോഴിക്കോടിന്റെ പഴയ കാലം. ഞാൻ എല്ലാത്തിനും മൂളലിൽ മറുപടി കൊടുത്തു കൊണ്ടിരുന്നു. ഇടക്കൊക്കെ ചില മൗലിദ് വരികൾ അയാൾ പാടി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവസാനം, അയാൾ പറഞ്ഞ സ്റ്റോപ്പ് എത്തിയപ്പോൾ ഞാൻ ബൈക്ക് നിർത്തി .. ഞാൻ പറഞ്ഞു "എവിടെ നിന്നെങ്കിലും ...
- Get link
- X
- Other Apps
വ്രണയം കാമമാം പ്രണയമതിൽ വീഴല്ലേ കുഞ്ഞേ… ഘാതകൻ തൻ ചതിയിലിത് വാഴല്ലേ പെണ്ണേ... പ്രണയമിതല്ല നിൻ പൂമേനി കൊതിക്കും വ്രണമിത്.. നഷ്ട പ്രണയത്തിന്റെ കഥ ഇത്ര കഷ്ടമല്ല കുഞ്ഞേ ഭ്രഷ്ട് കൽപിക്കവന്നു മുഷ്ടി ചുരുട്ടി... കാലമിത് പ്രണയത്തെ കൊല്ലും നിൻ ദേഹത്തെ വാഴ്ത്തും നിൻ നാണത്തെ വെല്ലും... വേണ്ടിത് അരുതാക്കഥയാവല്ലിത് വിജയമേ നിനക്ക് വാഴ്ത്താൻ കഥയേറെയുണ്ട് മുമ്പിൽ. . പ്രണയ വീചികളിലിതു വീഴാതെ വിജയ വീഥിയിലിതു വാഴ്ന്നുവാ... ലോകമെന്നും നിനക്കായ് തുറക്കുന്നിതനവധി സത്യ സാഗരം..... ഇതല്ല പ്രണയമിതീറ്റു നോവിനാൽ പെറ്റിട്ടവളാണ് നിൻ പ്രണയം നിൻ ഇളം കാൽകൾ തൻ ചുമലിൽ ഏറ്റിയവനാണ് നിൻ പ്രണയം നിനച്ചു നോക്കാ സാധു വദനങ്ങളൊരു നിമിഷം നിൻ ക്ഷണികമാം പ്രണയ സഫല്യത്തിൽ.. അരുതേ വീഴ്ത്തരുതാശ്രുക്കൾ കണ്ണീർ ചാലുകളായ് അരുതേ തലകുനിക്കവരിത് തൻ പൊന്മകൾക്കായ്. .. കാലമൊരു കെട്ട കാലം കഷ്ടമിതൊരന്ധകാരം കേട്ടതൊരു കെട്ടു കഥയല്ലിതു നിന്നക്ഷികൾ സാക്ഷിയാം കഷ്ടകഥകൾ. …
- Get link
- X
- Other Apps
साहित्य की दृष्टि से कला का महत्व साहित्य और कला एक-दूसरे के पूरक हैं। साहित्य शब्दों के माध्यम से भावनाओं, विचारों और अनुभवों को अभिव्यक्त करता है, जबकि कला इन्हीं भावों को रूप, रंग, ध्वनि और प्रतीकों के माध्यम से प्रस्तुत करती है। साहित्य की दृष्टि से कला मानव संवेदनाओं को गहराई और व्यापकता प्रदान करती है। कला साहित्य को जीवंत बनाती है। जब कवि या लेखक कला-बोध से युक्त होकर सृजन करता है, तो उसकी रचना अधिक प्रभावशाली और भावनात्मक हो जाती है। काव्य में लय, चित्रात्मकता और प्रतीकात्मकता—ये सभी कला के तत्व हैं, जो साहित्य को सौंदर्य प्रदान करते हैं।साथ ही, कला समाज और संस्कृति का दर्पण होती है। साहित्य कला के माध्यम से किसी युग की सामाजिक, राजनीतिक और सांस्कृतिक चेतना को अभिव्यक्त करता है। चित्रकला, संगीत, नृत्य और नाट्य जैसे कला रूप साहित्य को नए आयाम देते हैं और पाठक को गहन अनुभूति तक ले जाते हैं। ...
- Get link
- X
- Other Apps
ടി.ബി ചില കഥകൾ അങ്ങനെയാണ്. വായിച്ചു തീർന്നിട്ടും പുസ്തകം അടയില്ല. അവയിലെ ഓരോ വരിയിലും നമ്മുടേതായ ഏതെങ്കിലും ഒരു ഓർമ്മ കുത്തിപ്പിടിച്ചു നിൽക്കും. അല്ലെങ്കിൽ, “ഇത് എന്റെ കഥ തന്നെയല്ലേ?” എന്ന് നമ്മൾ തന്നെ നമ്മളോട് ചോദിപ്പിക്കും. അങ്ങനെയൊരു കഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ “ബിരിയാണി”. ടി.ബി. ബാധിച്ചു ശരീരം മെലിഞ്ഞ്, ആശുപത്രിയുടെയും മരുന്നിന്റെയും ഗന്ധം മാത്രം അറിയുന്ന ഒരു കുഞ്ഞിന്റെ കഥ. എല്ലൊട്ടി, പനിയും ചുമയും കഫക്കെട്ടും കൂട്ടായി, ദിവസേന ഇൻജെക്ഷനായി ആശുപത്രിയിലേക്കുള്ള യാത്ര. മെലിഞ്ഞ ശരീരത്തിന്റെ പേരിൽ പരിഹാസങ്ങൾ മാത്രം സമ്മാനമായി കിട്ടുന്ന ഒരു ബാല്യം. അതാണ് ആ കഥയുടെ അടിസ്ഥാനം. അത് വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞത് ഒരു കഥയല്ലായിരുന്നു. ഒരു ജീവിതമായിരുന്നു. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ടി.ബി. വന്ന ഒരു പെൺകുട്ടിയുടെ കഥ. രാത്രികളൊക്കെ വിട്ടുമാറാത്ത പനിയും, ക്ഷീണവും, ചുമയും. ആരോഗ്യം കുത്തനെ ഇറങ്ങി, ശരീരം നന്നേ മെലിഞ്ഞു. അവസാനം, അന്വേഷിച്ചും ചോദിച്ചുമാണ് അവർ ഒരാളെ കണ്ടെത്തിയത് — ഡോക്ടർ അബ്ദുൽ സലാം. രണ്ടാഴ്ച കൂടുമ്പോൾ ആശുപത്രിയിലേക്കുള്ള യാത്ര പതിവായി. രോഗി കുട്ടിയാണെങ്കിലും, ഡോക്ടറുടെ മു...
- Get link
- X
- Other Apps
അന്ന് ഞാൻ മൗനിയായിരുന്നപ്പോൾ നീ എന്നിലെ മൗനത്തിന്റെ ചില്ലുകൂട് തകർത്തെറിഞ്ഞു.. എന്നിൽ അരിച്ചു കയറിയ ചിതൽ പുറ്റിനെ നീയെടുത്തു കളഞ്ഞു. എന്നെ കാണുന്ന കണ്ണാടിയായി നീ സ്വയം രൂപപ്പെട്ടു. നിന്റെ വാചാലതക്കുള്ളിൽ എനിക്കായ് നീയൊരു ലോകം തുറന്നു... ഇന്ന് ഞാൻ മൗനിയല്ല എന്നാൽ... ഒരുതരം നിശബ്ദത എന്നിൽ പടരുന്നു ഈ നിശബ്ദതയിൽ ഞാൻ കാതോർക്കവേ നിന്റെ ഈറൻ ഞരമ്പുകൾ പിടയുന്ന നൊമ്പരം.... എന്റെ മിഴിവള്ളികൾ ചെന്നവസാനിക്കുന്ന പാതയോരത്തു തളർന്ന കാലൊച്ചകൾ അതിനപ്പുറം കടന്നു ചെല്ലാൻ യുഗങ്ങൾ വേണമെനിക്ക് അപ്പോഴേക്കും കാലം കടന്നു പോയിരിക്കും വിസ്മൃതിയുടെ ലേപനം പുരട്ടിയിട്ട്.... എങ്കിലും സാക്ഷിയില്ലാത്ത കാത്തിരിപ്പിന്റെ വാതായനം ഞാൻ നിനക്കായ് തുറന്നിട്ടിരിക്കുന്നു. Jaseela. K. P Assistant Professor of Commerce, Al Shifa College of Arts and Science, Keezhattur, Perinthalmanna.
- Get link
- X
- Other Apps
ടെലിപതി: ശാസ്ത്രവും മനസ്സും തമ്മിലുള്ള നിശ്ശബ്ദ സംവാദം മനുഷ്യൻ എന്നും തന്റെ മനസ്സിനെക്കുറിച്ച് കൗതുകമുള്ളവനാണ്. ചിന്തകൾ എങ്ങനെ ജനിക്കുന്നു, വികാരങ്ങൾ എങ്ങനെ രൂപപ്പെടുന്നു, ഒരാളുടെ സാന്നിധ്യം ഇല്ലാതിരുന്നിട്ടും അവരുടെ ചിന്തകൾ നമ്മളെ എങ്ങനെ സ്പർശിക്കുന്നു—ഇത്തരം ചോദ്യങ്ങൾ മനുഷ്യനെ ശാസ്ത്രത്തിലേക്കും ദർശനത്തിലേക്കും ഒരുപോലെ നയിച്ചിട്ടുണ്ട്. ഈ അന്വേഷണപഥത്തിൽ ഇടയ്ക്കിടെ ഉയർന്നുവരുന്ന ഒരു ആശയമാണ് ടെലിപതി. ടെലിപതി എന്ന പദം ഗ്രീക്ക് ഭാഷയിലെ tele (ദൂരം) എന്നും pathos (അനുഭവം) എന്നും വരുന്ന വാക്കുകളിൽ നിന്നാണ് ഉത്ഭവിച്ചത്. അഥവാ, ദൂരെയിരുന്നിട്ടും ചിന്തകളോ വികാരങ്ങളോ നേരിട്ട് കൈമാറപ്പെടുന്ന അനുഭവം. വാക്കുകളോ ശാരീരിക സൂചനകളോ ഇല്ലാതെ ഒരാളുടെ മനസ്സ് മറ്റൊരാളിലേക്ക് എത്തുന്നു എന്ന ആശയം മനുഷ്യനെ എന്നും ആകർഷിച്ചിട്ടുണ്ട്. ശാസ്ത്രീയമായി നോക്കുമ്പോൾ, ടെലിപതി ഇന്നും ഒരു വിവാദവിഷയമാണ്. ആധുനിക ശാസ്ത്രം അംഗീകരിക്കുന്നത്, ആശയവിനിമയം സാധ്യമാകുന്നത് ശാരീരിക മാധ്യമങ്ങളിലൂടെയോ—ശബ്ദതരംഗങ്ങൾ, ദൃശ്യസൂചനകൾ, അല്ലെങ്കിൽ ഇലക്ട്രോമാഗ്നറ്റിക് സിഗ്നലുകൾ പോലുള്ളവയിലൂടെയോ—മാത്രമാണെന്നതാണ്. തലച്ചോറിലെ ന്യുറോണുകൾ തമ്മിലു...
- Get link
- X
- Other Apps
ഡിജിറ്റൽ റീച്ച് സംസ്കാരവും മാനുഷിക മൂല്യങ്ങളുടെ താഴ്ചയും ഇന്നത്തെ സമൂഹത്തിൽ സോഷ്യൽ മീഡിയ മനുഷ്യരുടെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി മാറിയിരിക്കുന്നു. ആശയവിനിമയത്തിനും അറിവ് പങ്കുവയ്ക്കുന്നതിനുമായി ആരംഭിച്ച ഈ പ്ലാറ്റ്‌ഫോമുകൾ ഇന്ന് പലരുടെയും പ്രശസ്തി നേടാനുള്ള ഉപകരണങ്ങളായി മാറിക്കഴിഞ്ഞു. Like, Share, View, Reach തുടങ്ങിയ വാക്കുകൾ ചിലർക്കു ജീവിതത്തിന്റെ അളവുകോലായി മാറിയിരിക്കുന്നു. എന്നാൽ ഈ റീച്ച് വേട്ടയുടെ മറവിൽ മനുഷ്യരുടെ സ്വകാര്യതയും മാനസികാരോഗ്യവും എത്രത്തോളം തകർന്നുകൊണ്ടിരിക്കുകയാണ് എന്നതിനെക്കുറിച്ച് നമ്മൾ ഗൗരവമായി ചിന്തിക്കുന്നുണ്ടോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. രണ്ട് ദിവസം മുമ്പ് നടന്ന ഒരു ദുഃഖകരമായ സംഭവം ഈ ചോദ്യത്തിന് മുന്നിൽ നമ്മളെയെല്ലാം നിർത്തി. തിരക്കുള്ള ബസിൽ ഒരു പെൺകുട്ടിയുടെ അടുത്ത് നിന്ന ഒരു യുവാവ് , തന്റെ ശരീരത്തിൽ സ്പർശിക്കുന്നത് ആ സ്ത്രീ വീഡിയോയായി പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അറിഞ്ഞു കൊണ്ട് ചെയ്തത് ആണോ അല്ലയോ എന്ന് പോലും ചിന്തിക്കാതെ, വീഡിയോ എടുക്കാൻ ഉള്ള തിടുക്കത്തിൽ ആയിരുന്നു ആ പെൺകുട്ടി എന്ന് തോന്നി പോയി. ആ സമയത്ത് യാതൊരു രീതിയിലും പ്രതികരിക്കാതെ ക...
- Get link
- X
- Other Apps
മരണവഴിയിലേക്കുള്ള മോഡേൺ പ്രണയങ്ങൾ... നടുങ്ങലോടെയാണ് കഴിഞ്ഞ ദിവസം ആ വാർത്ത നമ്മൾ വായിച്ചത്. 14 വയസ്കാരിയായ വിദ്യാർത്ഥിനിയെ തൻ്റെ ആൺ സുഹൃത്ത് വളരെ മൃഗീയമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരിക്കുന്നു . കാരണം അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് അവർ തമ്മിൽ പ്രണയത്തിലായിരുന്നെന്നും അതേ തുടർന്നുണ്ടായ തർക്കങ്ങളുമാണ് ഈ കൊടും കൃത്യത്തിലേക്ക് നയിച്ചത് എന്നുമാണ്. "തമ്മിൽ പ്രണയമായിരുന്നെങ്കിൽ ഇത്തരത്തിലൊന്ന് ചെയ്യാൻ അയാൾക്ക് കഴിയുമായിരുന്നോ.....? ഇല്ലെന്നാണ് എൻ്റെ വിശ്വാസം ..... " അതോ വർത്തമാന സമൂഹം പ്രണയത്തെ അത്തരത്തിൽ വ്യാഖ്യാനിച്ചുവോ? നേട്ടങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ജെൻ സി സമൂഹത്തിൽ ബെസ്റ്റി സങ്കൽപ്പവും സിറ്വേഷൻഷിപ്പ് മോഡലും പ്രണയമെന്ന മനാഹര രീതിയെ മറ്റൊരു തലത്തിലേക്ക് മാറ്റിയെന്ന് വേണം പറയാൻ.... ഒരു കാലത്ത് നേരിട്ട് പറയാൻ പോലും സാധിക്കാതെ പരാജയപ്പെട്ടു പോയ എത്രയെത്ര പ്രണയങ്ങൾക്ക് നാം സാക്ഷിയായിട്ടുണ്ട്. ഇന്ന് പ്രണയത്തിലെ ചെറിയ ചെറിയ നഷ്ടങ്ങൾ പോലും അംഗീകരിക്കപ്പെടാതെ പ്രണയം ആസിഡ് ആക്രമണത്തിലും നിഷ്ക്രൂര കൊലപാതകങ്ങളിലും അവസാനിക്കുന്നു. നമ്മുടെ മക്കൾ ഇത്തരം പ്രവർത്തനങ്ങളിലേക്ക് തയിക്കപ്പെട...
- Get link
- X
- Other Apps
ട്രെൻഡുകളുടെ രാജാവ്: ഇന്ത്യൻ വിപണിയിൽ സുഡിയോ മുന്നിൽ ഒരു രൂപ പോലും പരസ്യത്തിനു മുടക്കാതെ ഇന്ന് ഒരു സംരംഭം വിജയിക്കുമോ? അതും വസ്ത്ര വ്യാപാര രംഗത്ത്. അതിനുള്ള ഉത്തരമാണ് സുഡിയോ. വെറും 8 വർഷങ്ങൾ കൊണ്ട് ഇന്ത്യയിലെ വസ്ത്ര വ്യാപര രംഗത്തെ കൊമ്പൻമാരെ പോലും വെല്ലുവിളിച്ച് വളർന്നുവന്ന സുഡിയോ പാവപെട്ടവർ എന്നില്ല, പണക്കാർ എന്നില്ല, ഇവിടെ എന്തും നിങ്ങൾക്ക് ആയിരം രൂപയിൽ താഴെ കിട്ടും. അതുകൊണ്ട് തന്നെയാണ് സുഡിയോ ഇത്രയും ജനപ്രിയമായത്. സുഡിയോയുടെ തലവര മാറുന്നത് കോവിഡ് കാലത്താണ്. ലോക്ക് ഡൌൺ കാലത്ത് പല ബിസിനസുകളും പൂട്ടിപ്പോയി. പല കെട്ടിടങ്ങളും ഒഴിഞ്ഞുകിടന്നു. അതോടെ കെട്ടിട വാടകയിൽ ഇടിവ് വന്നു. അപ്പോൾ സുഡിയോ മാനേജർമാർ കെട്ടിടങ്ങൾ സ്വന്തമാക്കി. ലോക്ക് ഡൌൺ കഴിഞ്ഞപാടെ ഷോറൂമുകൾ തുറന്നു. അങ്ങനെ ഒട്ടുമിക്ക നഗരങ്ങളിലും സുഡിയോ വന്നു. സ്റ്റൈലൻ, ഫാഷൻ ഡ്രസ്സുകൾ മറ്റ് ബ്രാൻഡുകളെക്കാൾ വിലക്കുറവിൽ വിൽപ്പനക്കെത്തി. കോളേജ് വിദ്യാർത്ഥികളും ടീനേജ് കുട്ടികളും തുടങ്ങി മുതിർന്നവർക്കും സുഡിയോ ഫസ്റ്റ് ഓപ്ഷനായി. യുവാക്കൾക്കിടയിൽ ട്രെൻഡായ സുഡിയോ മാറുന്ന ഫാഷനെ ഏറ്റവും അഫ്ഫോഡബിൾ ആയ വിലയിൽ എല്ലാവരിലേക്കും എത്തിക്കുന്നതിൽ വിജയിച...
- Get link
- X
- Other Apps
Teaching in the Age of Short Attention Spans Walking into a classroom today feels very different . Students arrive with phones buzzing, notifications blinking, and minds already tired before the lecture even begins. As teachers, we often hear the phrase “students no longer have attention spans”, usually said with concern or frustration. But the reality is more complex—and more hopeful—than that. Attention has not disappeared; it has simply changed. We are teaching in an age where information is instant, visual, and endless. Students scroll through hundreds of ideas before breakfast. This constant stimulation has reshaped how they process knowledge, time, and even silence. The challenge for educators, then, is not to compete with technology, but to rethink what meaningful attention looks like in contemporary classrooms. Understanding the Shift in Attention It is tempting to label modern students as distracted or indifferent. However, attention today is fragmented not because stude...
- Get link
- X
- Other Apps
വയനാട് ടൗൺ ഷിപ്പ് : പുതിയ കേരള മോഡൽ ദൈവത്തിന്റെ സ്വന്തം നാട്, കേരളം പലകാര്യങ്ങളിലും ലോകത്തിന് മാതൃകയാണ്. സമ്പൂർണ സാക്ഷരത കൈവരിച്ച സംസ്ഥാനം, ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനം, സർവത്രിക വിദ്യാഭ്യാസം, പൊതുജനാരോഗ്യ സംവിധാനം, മാതൃ- ശിശു മരണ നിരക്കിലെ നേട്ടങ്ങൾ, അതി ദരിദ്ര നിർമാർജനം ഉൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങൾ, കോവിഡ് പരിചരണത്തിലെ ഇടപെടലുകൾ, ടൂറിസം, ശുചിത്വം തുടങ്ങി പലമേഖലകളിൽ കേരളം രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയായിട്ടുണ്ട്. വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കല്പറ്റ ടൗണിനോട് ചേർന്ന് നിർമിക്കുന്ന ടൗൺ ഷിപ്പ് പ്രവർത്തിയിലൂടെ ദുരന്തപുനരദിവാസത്തിലും കേരളം ലോകത്തിന് മാതൃക സൃഷ്ടിക്കുകയാണ്. 2024 ജൂലൈ 30 നാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമറ്റം തുടങ്ങിയ പ്രദേശങ്ങളെ തകർത്ത ഉരുൾപൊട്ടൽ ഉണ്ടായത്. ഒരൊറ്റ രാത്രി കൊണ്ട് പ്രദേശം ഒലിച്ചു പോയി. 400 ൽ അധികം പേർ മരണപ്പെട്ടു. അത്രത്തോൾ പേർക്ക് വലിയ പരിക്കേറ്റു. മരണപ്പെട്ട പലരുടെയും മൃതദേഹങ്ങൾ പോലും കണ്ടെടുക്കാൻ സാധിച്ചില്ല. മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കിലോ മീറ്ററുകൾ ഒഴ...
- Get link
- X
- Other Apps
മാനിഫെസ്റ്റേഷൻ: മനസ്സിൽ നിന്ന് ജീവിതത്തിലേക്ക് മനുഷ്യജീവിതത്തിൽ പലപ്പോഴും നമ്മൾ ചിന്തിച്ച കാര്യങ്ങൾ അപ്രതീക്ഷിതമായി യാഥാർത്ഥ്യമായതായി അനുഭവപ്പെട്ടിട്ടുണ്ടാകും. ഒരിക്കൽ മനസ്സിൽ ആഗ്രഹിച്ച ഒരു അവസരം, ഒരാളെ കാണണമെന്ന് തോന്നിയ നിമിഷം തന്നെ ആ വ്യക്തിയെ കണ്ടുമുട്ടുന്നത്, അല്ലെങ്കിൽ ഒരുപാട് പേടിച്ച കാര്യങ്ങൾ തന്നെ ജീവിതത്തിൽ സംഭവിക്കുന്നത് — ഇതൊന്നും വെറും യാദൃശ്ചികതയല്ല. നമ്മുടെ ചിന്തകളും വിശ്വാസങ്ങളും വികാരങ്ങളും ചേർന്ന് ജീവിതത്തെ രൂപപ്പെടുത്തുന്ന ഒരു ശക്തമായ പ്രക്രിയയാണിത്. ഈ പ്രക്രിയയാണ് “മാനിഫെസ്റ്റേഷൻ” എന്ന പേരിൽ അറിയപ്പെടുന്നത്. മാനിഫെസ്റ്റേഷൻ എന്നത് ലളിതമായി പറഞ്ഞാൽ, നമ്മൾ ഉള്ളിൽ തുടർച്ചയായി ചിന്തിക്കുന്ന കാര്യങ്ങൾ പുറംലോകത്ത് അനുഭവങ്ങളായി പ്രതിഫലിക്കുന്നതാണ്. നമ്മുടെ മനസ്സ് സ്ഥിരമായി എന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണോ, അതിനനുസരിച്ചാണ് നമ്മുടെ ജീവിതത്തിലെ സംഭവവികാസങ്ങൾ രൂപപ്പെടുന്നത്. സന്തോഷം, വിജയമെന്ന പ്രതീക്ഷ, ആത്മവിശ്വാസം എന്നിവ നിറഞ്ഞ ചിന്തകളാണെങ്കിൽ, അതിനനുസരിച്ച അവസരങ്ങളും സാഹചര്യങ്ങളും നമ്മെ തേടിയെത്തും. മറിച്ച് ഭയം, സംശയം, പരാജയബോധം എന്നിവയാണ് നമ്മൾ തുടർച്ചയായി ചിന്തിക്ക...
- Get link
- X
- Other Apps
മാറുന്ന ലോകക്രമത്തെ മാറ്റിമറിക്കുന്നവർ യുദ്ധങ്ങളിലൂടെ നേട്ടം കൊയ്ത് യുദ്ധങ്ങളിലൂടെ വളർന്ന് യുദ്ധങ്ങളിലൂടെ ലോകത്തെ നിയന്ത്രിക്കുന്ന രാജ്യമാണ് അമേരിക്ക . തങ്ങളുടെ സൈനിക ശേഷിയിലും സാമ്പത്തികശേഷിയിലും ഊറ്റം കൊള്ളുന്ന അമേരിക്ക തങ്ങളെക്കാൾ വളർച്ച കൈവരിക്കുന്ന ഏതൊരു രാജ്യത്തെയും നേരിട്ടോ അല്ലാതെയോ തകർക്കാൻ ശ്രമിക്കുന്നത് പതിവാണ് . ലോകത്തിൻ്റെ ഏതു കോണിൽ നടക്കുന്ന യുദ്ധങ്ങളിലും നേരിട്ടോ അല്ലാതെയോ അമേരിക്കയും അതിന്റെ ഭാഗമാകാറുണ്ട് . അമേരിക്ക നടത്തുന്ന എല്ലാ ഇടപെടലുകളുടെയും അത്യന്തികമായ നേട്ടം അമേരിക്കയ്ക്ക് മാത്രമായിരിക്കും എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും . കുടിയേറ്റക്കാരെ തുരത്തുമെന്ന പ്രഖ്യാപനം തുടരെ നടത്തുന്ന ഇവർ ശാസ്ത്ര സാങ്കേതിക മേഖലകളിലുൾപ്പെടെ മികച്ച വിദ്യാർത്ഥികളെയും ഗവേഷകരെയും വലിയ സ്കോളർഷിപ്പുകളും സാമ്പത്തിക നേട്ടങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് അമേരിക്കയിൽ എത്തിക്കുകയും അമേരിക്കയുടെ നേട്ടത്തിനായി അവരുടെ കഴിവും വൈദഗ്ധ്യവും ഉപയോഗിക്കുകയും ചെയ്യുന്നതിലെ വൈരുധ്യം പരിഹാസ്യമാണ് . ഒരു രാഷ്ട്രം സാമ...