Posts

Showing posts from August, 2022

ജീവിതം വെട്ടിപ്പിടിക്കാൻ അജു എന്ന 13 കാരൻ

Image
 പതിവുപോലെ യൂട്യൂബിൽ സ്ക്രോളിങ്ങിനിടയിലാണ് അജു എന്ന 13 കാരനെ ശ്രദ്ധിക്കാൻ ഇടയായത്. 13 എന്നുള്ളത് ഒരു അക്കം മാത്രമാണ്, പ്രായത്തിനേക്കാൾ കൂടുതൽ പക്വതയും നിശ്ചയദാർഢ്യവും ലക്ഷ്യബോധവും ഉള്ള ഒരു ചെറിയ പയ്യൻ. ചെറിയ പയ്യൻ എന്നുള്ളത് പ്രായം കൊണ്ടും വലിപ്പം കൊണ്ടുമാത്രമാണ്, അജുവിന്റെ പ്രവർത്തികൾ സാധാരണ ഈ പ്രായത്തിലുള്ള കുട്ടികൾ ചെയ്യുന്നതോ അവർക്ക് ചിന്തിക്കാൻ കഴിയുന്നതിനോ അപ്പുറത്താണ്.  84 വയസ്സുള്ള അപ്പാപ്പനോടൊപ്പമാണ് അജു താമസിക്കുന്നത്, നാട്ടുകാർക്ക് അവൻ കണ്ണിലുണ്ണിയാണ്.  രാവിലെ അഞ്ചര മണിക്ക് എണീറ്റ് തനിക്കും അപ്പാപ്പനും വേണ്ട എല്ലാം കാര്യങ്ങളും ഒരുക്കി ട്യൂഷന് പോവുകയും, വൈകുന്നേരം തിരിച്ചു വന്നാൽ പിന്നെ ഒരു നായകന്റെ പരിവേഷമാണ്. തന്റെ കൃഷിയിടത്തിലേക്ക്,... കുറച്ച് റബ്ബർ വെട്ടാനുണ്ട്.. ഷീറ്റ് അടിക്കാൻ ഉണ്ട് (നാട്ടിലെ ജന്മി അല്ലട്ടോ), പിന്നെ നേരെ തന്റെ കൃഷിയിടത്തിലേക്ക് ചേമ്പ്, ചേന, മഞ്ഞൾ, കസ്തൂരി മഞ്ഞൾ, കപ്പ, വാഴ, അങ്ങനെ ഒരുപാട്,  കൂട്ടത്തിൽ, കോഴി,മുയൽ, ആട്, പോത്ത് എന്നിവയും ഉണ്ട്.  ഞായറാഴ്ച ദിവസം തന്റെ കൃഷിയിടത്തിലെ സാധനങ്ങളുമായി അദ്ദേഹം തൊട്ടടുത്ത റോഡിലും, പുഞ്ചിരിയോട് കൂടി മാത്രം.  കുടുംബത

It’s All Mom’s Fault!

  The blame game in Indian households frequently results in the mothers of the home being found fully responsible. In the critically acclaimed film Tumhari Sulu, starring Vidya Balan as a stereotypical homemaker turned radio host, Sulu is blamed and criticized by her family for her son's school suspension. They believe that her son's bad behaviour is a result of her "strange employment at night."  Because these situations occur so frequently in modern culture, moms frequently find it difficult to escape the grip of such blaming and guilt-tripping. It's only one method that society as a whole handles problems with child behaviour. Here, the question arises: WHY SO? According to research, the Indian patriarchal system has made it clear that mothers are responsible for taking care of the family and are, thus, to blame when a child does something wrong. Parenting, which is the joint obligation of both parents, has been gendered and exclusively placed on the mother&#

കറുത്ത പാലിൽ ചാടി ആത്മഹത്യ ചെയ്ത ദിവസം

Image
അധ്യാപനം തളർത്തിക്കളയുന്ന ചില ദിവസങ്ങൾ ഉണ്ടാവാറുണ്ട്. അത്തരം ദിവസങ്ങളിൽ വായനശാലയിൽ ഇരുന്നു പുസ്തങ്ങളിൽ വീണു മരിക്കാറാണ് പതിവ്. ഇന്നും അങ്ങനൊരു ആത്മഹത്യക്കുറച്ചാണ് ആ വഴി ചെന്നതും. പേരിലെ വ്യത്യാസം കൊണ്ട് മാത്രം ഒരു പുസ്തകം കണ്ണിലുടക്കി. ‘കറുത്ത പാൽ’ . എങ്കിൽ കറുത്ത പാലിൽ മുങ്ങിത്തന്നെയാവട്ടെ ഇന്നത്തെ മരണം എന്ന് ഞാനുറച്ചു. ‘മതിലുകൾ’ ആണ് മുന്നിൽ. ബഷീറിന്റെ മതിലുകളും മാധവിക്കുട്ടിയുടെ മതിലുകളും ചാടിക്കടന്ന എനിക്ക് കല്പറ്റ നാരായണന്റെ മതിലൊക്കെ ഒരു മതിലാണോ.!  “ഞാനും ഗാന്ധിയും രക്തസാക്ഷികളായതു ഇന്നാണ് ആഘോഷിക്കണ്ടേ; അവൾ ചോദിച്ചു. ഒരു ജനുവരി മുപ്പത്തിനായിരുന്നു ഞങ്ങളുടെ വിവാഹം”.  വായിച്ചപ്പോൾ തന്നെ എനിക്ക് ചിരിപൊട്ടി. ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ആ ഏടും അതിലെ നർമ്മവും സുചിത്രയോടും പങ്കുവെച്ചു. പുള്ളിക്കാരിക്ക് കൗതുകം. പിന്നെ പൊട്ടിച്ചിരി. കാരണം മറ്റൊന്നുമല്ല. ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഏടായിട്ടുപോലും അതിന്റെ വക്കിൽ രക്തം പുരണ്ടിട്ടില്ല. അതുകൊണ്ടു രക്തം കാണുമ്പോൾ ബോധക്ഷയം ഉണ്ടാവുന്ന എനിക്ക് പേടിക്കാനൊന്നും ഉണ്ടായില്ല. ‘മതിലുകൾ’ ചാടിക്കടക്കാൻ തന്നെയുറച്ചു. ഞാൻ എനിക്കും അവൾക്കുമിടയി

അമ്മയില്ലാത്ത വീട്

 അമ്മയില്ലാത്ത വീട് —------------------------- ഓർത്തുനോക്കിയിട്ടുണ്ടോ അമ്മയില്ലാത്ത വീടിനെ കുറിച്ച്..? അച്ഛനോടൊപ്പം പുതപ്പിനുള്ളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന കുഞ്ഞുങ്ങൾ നേരം പുലർന്നിട്ടും എണീറ്റിട്ടില്ല.. ഉണരുവോളം വിളിക്കാനും, ഉണർന്നിട്ടുമ്മ വെക്കാനും അവളില്ലല്ലോ.. സൂര്യനുദിച്ചിട്ടും വെളിച്ചെമെത്താത്ത അടുക്കളക്ക് നോവിന്റെ കറുത്തനിറമാണിന്ന്…  അടുക്കളയിൽ  കറിക്കത്തിയും, പാത്രങ്ങളും കലപില കൂട്ടുന്നത് കേൾക്കാനില്ല . മുറ്റത്തെ കരിയിലകളും മൗനവ്രതത്തിലാണ്.. ഈർപ്പം മാറാത്ത തുണികൾ അവളുടെ ചൂടിനായ് കാത്തിരിക്കുന്നു.. ഇന്ന് ടൈം ടേബിളനുസരിച്ച് റെഡിയായ ബാഗും , ചോറ്റുപാത്രവും നേരം വൈകിയെന്ന് പിറുപിറുക്കുന്നില്ല.. വെച്ചാൽ വെച്ചിടത്ത് കാണാത്ത പലതും ഇന്ന് അവളെക്കാത്ത് നിരന്നിരിപ്പുണ്ട്.. കൈപുണ്യമേൽക്കാത്ത രസക്കൂട്ടുകളോട് പിണങ്ങി നാവു വിശപ്പിനോട് പരാതി പറയുന്നുണ്ട്.. മുറ്റത്തെ തെച്ചിയും, മുല്ലയും ഇതുവരെയും തുള്ളി വെള്ളം കിട്ടിയില്ലെന്നു പരിഭവിക്കുന്നുണ്ട്.. അമ്മയില്ലാത്ത വീട്, വാക്കുകൾക്ക് ശബ്ദമില്ലാതെയാവും.. അനാഥമായൊരു ഊന്നുവടിപോലെയാവും.... വെറും രണ്ടക്ഷരം മാത്രമാവും .. Ms. Febeena. K, Assistant Professo

കാഴ്ച്ചപ്പാടുകൾ..

 ഉടുത്ത് നടന്നാൽ വമ്പ്,  ഉടുക്കാതെ നടന്നാൽ പിരാന്ത്. ഈ പഴമൊഴി പലപ്പോഴായി നമ്മളൊക്കെ കേൾക്കാറുണ്ട്. വരികളിൽ എത്രമാത്രം ആശയത്തെ ഉൾക്കുള്ളിച്ചാണെന്നൊ ആ പറച്ചിൽ. സമൂഹിക ചുറ്റുപാടിൽ ജീവിക്കുന്ന ഓരോരുത്തരും അനുഭവിക്കേണ്ടിവന്ന പതിരുള്ളൊരു വാക്ക്. എന്തിനെയും ഏതിനേയും നിരൂപണ ബുദ്ധിയിൽ മാത്രം കാണുന്നവരുണ്ട്. പലപ്പോഴും സാഹചര്യത്തോട് നീതിപുലർത്താത്ത ഒരുതരം നിരൂപണം.  നല്ലത് ചെയ്താലും ചെയ്തില്ലെങ്കിൽ കുറ്റം. പുതുതലമുറയിലേക്ക് എത്തിക്കുന്ന പലരും നിരൂപണ രംഗത്ത് സജീവമായി പറഞ്ഞും പരന്നും നടക്കുന്നവരാണ്. ഒരോ വ്യക്തിയും സാഹചര്യത്തെ സമീപിക്കുന്ന രീതികൾക്ക് അനുസരിച്ച് ഈ പറച്ചിലുകളിലെ ആശയത്തിന്റെ സംഭവത്തിൽ മാറ്റം വരുന്നു.  കാഴ്ച്ചപ്പാടുകൾ മാറുന്നിടത്ത് ആശയവും മാറും. പണ്ട് ഒരു വ്യക്തി ഒരു ആഢംബര വാഹനത്തിന്റെ നമ്പർ നോക്കി പറഞ്ഞത്രെ 'എത്ര മനോഹരമായ വണ്ടിയാ പക്ഷെ നമ്പർ പന്ത്രണ്ടെ മുപ്പത്തിനാലാണ്', കേൾക്കുന്നവരും ചിന്തിച്ച് പോകും ശരിയാണല്ലോ എന്തെ അങ്ങനെ എന്ന്..  യാഥാർത്യത്തിൽ 1234 എന്ന ഫാൻസി നമ്പറിനെ അവതരിപ്പിച്ച ശൈലിയിൽ മാറ്റം വന്നപ്പോൾ ആശയത്തിലും മാറ്റം തോന്നിക്കുന്നരീതിയിലേക്ക് മാറി എന്നതാണ്. ഒരോരുത്തരും

3000 Years of Subjugation

Image
  As the whole nation was celebrating the 75th   Independence Day, the small village Surana in Rajasthan was mourning the death of Indra Meghwal, a nine year old student who is the recent victim of caste-related violence. The little one allegedly touched a pot of drinking water for which his own teacher thrashed him brutally on 20 July 2022. After a long struggle of 24 days for dear life, he succumbed to injuries on 13 August 2022, two days before India celebrated “Azadi ka Amrit Mahotsav”. One can't but generalise the situation that outrage against the lower caste is woven into the fabric of the social environment of the nation. The stratification of caste into watertight compartments has been at the core of Hinduism since time immemorial. ‘ Manusmriti ’, the seminal work describing the rules of Hinduism dates back to 1000 BCE. The book considers the caste system as the defining factor of social order. As it is the case with many other religious texts, this one also carries prim

ആശങ്കകൾക്കിടയിലെ സ്വാതന്ത്ര്യം...

രാജ്യം 75 മത് സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ മാറ്റത്തിന്റെ പ്രകടമായ ധാരാളം ഉദാഹരണങ്ങൾ കാണാൻ കഴിയും. ഭരണഭരണീയരുടെ സമന്വയ ശ്രമഫലമായാണ് നാം ഇന്ന് അഭിമാനപൂർവ്വം കെട്ടിപ്പടുത്ത രാജ്യം നമ്മോട് ചേർന്ന് നിൽക്കുന്നത്. പൂർവികരായ ധാരാളം സമരസേനാനികളുടെ ജീവത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സമചിത്തതയോടെയുള്ള പ്രവർത്തനത്തിന്റെയും ഫലമായാണ് നാമിന്ന് ആസ്വദിക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയുന്നത്. വൈദേശിക ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നാം നേടിയെങ്കിലും സാമൂഹികപരമായ ധാരാളം അനാചാരങ്ങളിൽ നിന്നും അനിഷ്ട സംഭവങ്ങളിൽ നിന്നും സ്വാതന്ത്ര്യം ഇനിയും നേടേണ്ടിയിരിക്കുന്നു. പിന്നാക്ക അബല വിഭാഗങ്ങളുടെ മേലുള്ള കടന്നുകയറ്റത്തിന് ഇപ്പോഴും കടിഞ്ഞാണിടാൻ നമുക്ക് കഴിയാതെ പോകുന്നത് സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. സ്വാതന്ത്ര്യം വിശാലമായി, പൂർണാർത്ഥത്തിൽ എല്ലാ ഇന്ത്യക്കാർക്കും ആസ്വദിക്കാൻ കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണ്. സ്വാതന്ത്ര്യത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും രാജ്യത്ത് നിലനിൽക്കുന്ന അവകാശ നിഷേധങ്ങൾ സ്വാതന്ത്ര്യത്തിന്റെ മേൽ കരിനിഴൽ വീഴ്ത്തുന്നതാണ് എന്ന് ഓർമ്മപ്പെടുത്തേണ്ടിയിരിക്കുന്നു. സ്ത്രീ ഉന്നമനത

നിങ്ങൾ ആണുങ്ങൾക്കൊക്കെ നല്ല സുഖമല്ലേ?

നിങ്ങൾ ആണുങ്ങൾക്കൊക്കെ നല്ല സുഖമല്ലേ? കേവലം ആറുമാസം പോലും ആയുസ്സ് ഇല്ലാതിരുന്ന ഒരു സൗഹൃദത്തിൽ ഞാൻ ഇപ്പോഴും ഓർമ്മിക്കുന്നത് ഈ വാക്കുകളെയാണ്.  വീട്ടിലെ സ്ത്രീ പുരുഷ അനുപാതം വെച്ച് നോക്കിയാൽ ഞങ്ങൾ 1:1 ആണ്. അതായത് അച്ഛമ്മയും അമ്മയും അടക്കം രണ്ട് സ്ത്രീജനങ്ങളും ഞാനും പിന്നെ അച്ഛനും. ഒറ്റ മോനാണ് എന്ന് യാതൊരു പരിഗണനയും തരാത്ത ദുഷ്ടയായ എൻറെ അമ്മ. ഞാൻ ആണോ അച്ഛമ്മ ആണോ വീട്ടിലെ കുട്ടി എന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്. പലഹാരം മുതൽ ഒരു 50 പൈസ മിട്ടായി വരെ ആദ്യം ലഭിക്കാനുള്ള അവകാശം പുള്ളിക്കാരിയുടെതായിരുന്നു. അതുകൊണ്ട് നാലു പേരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും കുഞ്ഞുകുട്ടി പുള്ളിക്കാരി തന്നെയാണ്. അത് കൊണ്ട് തന്നെ 90 കഴിഞ്ഞ കുഞ്ഞാവയും ഞാനും കൂട്ടായി പോകുന്നതും.  അപ്പൊ പറഞ്ഞു വന്നത് പുരുഷനാണ് എന്നതിന്റെ സോകോൾഡ് യാതൊരു പരിഗണനയും ലഭിക്കാത്ത രണ്ട് മനുഷ്യാത്മാക്കളായിരുന്നു ഞാനും എൻറെ അച്ഛനും. എല്ലാ പണിയും എല്ലാവർക്കും ചെയ്യാം ഒന്നിച്ച് അങ്ങട് ചെയ്യാം എന്നുള്ള മനോഭാവം ഉള്ളവർ ആയത് കൊണ്ടോ എന്തോ വീട്ടുജോലി സ്ത്രീകളുടെ കുത്തക എന്ന ഭാവം വീട്ടിൽ ഞാൻ കണ്ടിട്ടില്ല. ചിലപ്പോൾ ഒക്കെ കണ്ണെത്താ ദൂരത്തോളം നെല്ല

What are Wings for?

 Where do women find their position in society? Do they find themselves still chained to the burning hearths in the kitchen, confined to domestic chores? Or have they identified in them the genial spirit to excel as any human beings by breaking the chains on being women?  To be caring mothers and dutiful wives were the measuring rods to qualify women in their post-wedded phase of life years ago. Surprisingly, there are women in the community who still uphold the above-said parameters to epitomize themselves as 'woman/ wife of qualities'. There are well-educated and amply qualified to be employed women who feel insecure and inferior because they fail to satisfy the stomachs of their husbands and family. They feel inferior because they are not certified as 'good' wives! These specifications are internalized by the girls since their childhood and are conditioned to comply with these unwritten norms practiced unquestioningly by society for ages. During interactive sessions

നിനക്കായ്

ഓർമ്മകൾ മായുമോ  നീർക്കുമിളകൾ പോൽ  ജീവനിൽ സ്ഫുരിക്കുന്ന ഓർമ്മകളെ  കാലത്തിനൊക്കുമോ സ്വപ്നത്തിലുള്ളൊരു  ജീവിതയാത്രതൻ തേർതളിക്കാൻ,.....  ഓർമ്മകൾ മായുമോ  നീർക്കുമിളകൾ പോൽ എന്നുമനശ്വരശിലയായ് മാറുമോ   എന്നു ലഭിക്കുമീ ശാപമോക്ഷം.,....... ആ ആ ആ.......   ഏഴഴകുള്ളൊരു വാർമഴവില്ലേ    മായരുതേ എന്നും മായരുതേ   ഓർമ്മകൾ മായുമോ  നീർക്കുമിളകൾ പോൽ    മധുരപ്രതീക്ഷതൻ ഞാണുകെട്ടീ   മലരിട്ടു പിടിച്ചീടുവാൻ........   ഒടുങ്ങാത്ത മോഹത്തിൻ സാക്ഷിയായ് തീരുവാൻ   ഓർമ്മകൾ ശേഷിപ്പു ഓർമ്മകൾ മാത്രം                           ഓർമ്മകൾ മായുമോ  നീർക്കുമിളകൾ പോൽ Ms. Sakunthala. M Assistant Professor Sociology Al-Shifa College of Arts and Science, Kizhattor, Perinthalmanna

എന്റെ 'സുഹറയും മജീദും '

വായിച്ചതിൽ മനസ്സിനെ ഏറ്റവും മുറിവേൽപ്പിച്ച ഒന്നായിരുന്നു ബഷീറിന്റെ ബാല്യകാലസഖി. എത്ര തവണ വായിച്ചു എന്ന് അറിയില്ല.. അല്ല വായിച്ചു കരഞ്ഞെന്ന് വേണം പറയാൻ. ഓരോ തവണ വായിക്കുമ്പോഴും മനസ്സിനെ മുറിവേൽപ്പിക്കാൻ തക്ക സങ്കടം അതിൽ ഉണ്ടായിരുന്നുവല്ലോ.. മുസ്ലിം സമുദായത്തിലെ രണ്ടു തലങ്ങളിൽ ജീവിക്കുന്ന കുടുംബത്തിലെ അംഗങ്ങളാണ് മജീദും സുഹറയും. അയൽക്കാർ.. അവരുടെ ബാല്യകാലത്ത്‌ നടന്നിട്ടുള്ള  നർമ്മങ്ങളും പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം അവരുടെ പ്രായത്തിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ടുതന്നെ  വായിച്ചു രസിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. സ്നേഹത്തോടെ അവൾക്കുനേരെ നീട്ടിയ മാമ്പഴവും സൂത്രം പ്രയോഗിച്ചു കൊണ്ടുള്ള നഖം മുറിക്കലും  ' ഇമ്മിണി ബല്യ ഒന്ന് 'എന്ന കുസൃതിയോടെയുള്ള കളിയാക്കലും സ്നേഹ രൂപത്തിലുള്ള 'രാജകുമാരി' എന്ന വിളിയും സുന്നത്ത് കല്യാണവും കാതുകുത്തലും പിന്നെ ഇതൊക്കെ ചേർന്ന ഒച്ചപ്പാടും ബഹളങ്ങളുമായിരുന്നു, കഥയിലെ ജീവനുള്ള ഭാഗങ്ങൾ. മജീദിനെ വീട്ടിൽ നിന്ന് പുറത്താക്കിയത്തോടെ ആ കുടുംബത്തിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് പിന്നീട് കാണുന്നത്. പിന്നീടങ്ങോട്ട്  കാലത്തിന്റെ കനിവില്ലാത്ത  പ്രളയത്തിൽ

പരീക്ഷണo

  ഓർത്തുപോവുകയാണ് ഒരു നിമിഷം……. എഴുതിയ ഞാൻ ഉൾപ്പെടെ വായിക്കുന്ന നിങ്ങൾ, എത്ര ഭാഗ്യവാൻമാരും ഭാഗ്യവതികളും ആണ്? ജീവിതത്തിന്റെ കുത്തി യൊ ഴുക്കുകൾക്കിടയിൽ, നമ്മളിൽ പലരും   ഓർക്കാൻ മറന്നു പോകുന്ന ഒന്ന്………. വഴിയോരങ്ങളിൽ എവിടേക്കെന്നില്ലാതെ …........... എന്തെന്നില്ലാതെ ….. കീറിപ്പറിഞ്ഞ് മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ്പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ വൃദ്ധജനങ്ങൾ ഭിക്ഷയാചിക്കുന്ന കാഴ്ച പലപ്പോഴും ചിലരുടെയെങ്കിലും മനസ്സിനെ അലോസരപ്പെടുത്താതിരിക്കില്ല . ആരാണ് അവരെ അവിടെ എത്തിച്ചത് ?     ഇതുപോലെ അന്ധന്മാർ , ബധിരൻമാർ , മൂകൻമാർ, അംഗവൈകല്യമുള്ള ആളുകൾ , എഴുതാനും വായിക്കാനും കഴിവില്ലാത്തവർ , മാനസികരോഗികൾ , അനാഥകൾ , അഗതികൾ , ആശുപത്രി കിടക്കകളിൽ എരിഞ്ഞുതീരുന്നവർ ………… അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട് , മേൽപ്പറഞ്ഞ രണ്ടു വിഭാഗത്തിലും പെടാത്ത എത്രയോ വിഭാഗം ആളുകൾ വേറെയും . ഒരു നെടുവീർപ്പോടെ , നമുക്ക് ലഭിച്ച എണ്ണാവുന്നതില്പര൦ അനുഗ്രഹങ്ങളെക്കുറിച്ചോർത്ത്പോവുകയാണ് …… ..                                                                                                          സ്തുതി . Shaneeba Puthen Peedikakka

Optimism Vitality

Everybody has got their talent inside. Every individual has their idea and talent. But most of us can not explore it because of lacking personal development. Without growth, life is like dull existence. Due to lie situations, many people can not develop personally. Growth is an essential part of the life of a person. Personal development helps to learn what we are capable to learn.  Personal development is very important. It helps to find out opportunities to create a better life mentally, physically, and spiritually. There are a few reasons why personal development is important. The first reason is that personal development helps you to focus on important things in your life. Many things in your life can divert you from important things. For example, it could be short–term pleasure. Short-term pleasure may make us feel good for a short time but it will cause long-term suffering in the future. Only personal development can direct you on the right path. The second reason is the personal

ഭ്രാന്ത്

വളരെ സങ്കടപ്പെട്ട് നിൽക്കുമ്പോഴും കരയാൻ കഴിയാതെ തൊണ്ടയിൽ ഒരു മുള്ളു തറച്ചപോലെ നിന്നിട്ടുണ്ടോ ? എത്ര ശ്രമിച്ചിട്ടും മനസ്സിലെ വിങ്ങലുകൾ പുറത്ത് കാണിക്കാൻ കഴിയാതെ , കണ്ണു നിറയാതെ  മുഷ്ടി ചുരുട്ടി അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടോ ? അതേ സമയം സിനിമ കാണുമ്പോഴോ നോവലുകൾ വായിക്കുമ്പോഴോ ഹൃദയത്തിൽ തൊടുന്ന മെലോഡ്രാമാറ്റിക് അയ കഥാ സന്ദർഭങ്ങൾ വരുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോകാറുണ്ടോ ? സ്വന്തം മരണമോ അല്ലെങ്കിൽ നഷ്ടപ്പെടരുത് എന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യങ്ങളോ വ്യക്തികളോ ബന്ധങ്ങളോ ഇല്ലാതാവുന്നത് ആലോചിച്ച് സങ്കടപെടാറുണ്ടോ?  ആൾകൂട്ടങ്ങളുടെയും ബഹളങ്ങളുടെയും ഇടയിൽ ചെറിയൊരിരിപ്പിടം കണ്ടെത്തി അവിടെ തന്റെ ലോകം സൃഷ്ടിച്ച് അതിലിരുന്ന് ശാന്തത കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ടോ ? കാണുന്നവരോടൊക്കെ ചിരിക്കാനും പരിചയക്കാരോട് അല്പം മസിലു പിടിക്കാറുണ്ടെങ്കിലും അപരിചിതരോട് ആർത്തിയോടെ സംസാരിക്കാനും ശ്രമിക്കാറുണ്ടോ ? ഇഷ്ടമുള്ള റെസ്റ്റോറന്റിൽ ഒറ്റക്ക് ചെന്നിരുന്ന് ഏറ്റവും ഇഷ്ടമുള്ള വിഭവങ്ങൾ ഓർഡർ ചെയ്ത് ഒറ്റക്കിരുന്ന് മൂക്കുമുട്ടെ കഴിക്കാറുണ്ടോ ? ( കെ.എസ്.ആർ.ടി.സിയിൽ രാത്രി ബസ്സിൽ , പ്രത്യേകിച്ചും ) സൈഡ് സീറ്റിൽ ഇരുന്ന് യാത്ര